2014, ജൂൺ 30, തിങ്കളാഴ്‌ച

പ്രേഷിതനും സ്വീകര്‍ത്താവും

                    
  
ആത്മഹത്യകളും  ആത്മഹത്യാക്കുറിപ്പും എന്നും വേദനാജനകമാണ്. എന്‍റെ ബാല്യകാല സുഹൃത്ത് മനോജ്‌ പഠനത്തിലും ആത്മീയ കാര്യങ്ങളിലും എന്നും മുന്നിലായിരുന്നു.  
വായില്‍ സ്വര്‍ണ കരണ്ടിയുമായി ജനിച്ച മനോജ്‌ ജീവിതത്തിലെ വല്ലാത്ത ഒരു വിഷമഘട്ടത്തില്‍ ആത്മഹത്യ ചെയ്തു. മനോജ്‌ എഴുതി വച്ച കുറിപ്പ് 35 വര്‍ഷങ്ങള്‍ക്കു ശേഷവും എന്നില്‍ നെരിപ്പോടായി ബാക്കിയാകുന്നു.  പിന്നെ ഞങ്ങളുടെ വീട്ടു വേലക്കാരി മണിയുടെ ആത്മഹത്യയും, ആത്മഹത്യാ കുറിപ്പും വേദനയായി.

വര്‍ഷങ്ങള്‍ക്കു ശേഷം കുടുംബസഹിതം കന്യാകുമാരി യാത്രക്കിടെ മലയാളി നടി ശോഭ ആത്മഹത്യ ചെയ്ത വിവരം ചെന്നയില്‍ നിന്നാരോ പപ്പയോടു വിളിച്ച്‌ പറഞ്ഞ ദിനം ഇന്നും ഓര്‍ക്കുന്നു.

പിന്നീടെത്രയോ മരണക്കുറിപ്പുകള്‍ വന്നുപോയി. ജീവിത യാത്രക്കിടയില്‍ ഇതൊക്കെ ഓര്‍ക്കാനും കരയാനും നമുക്കാവില്ല.

പക്ഷെ ആത്മഹത്യാക്കുറിപ്പിന്‍റെ ഭീകരത വീണ്ടുമെന്നെ വന്നു സ്പര്‍ശിച്ചിരിക്കുകയാണ് ഇന്ന്. പത്ര വാര്‍ത്തയിലൂടെ നമ്മെ ഞെട്ടിച്ച അഭിലാഷിന്‍റെയും അമ്മ സരസമ്മയുടെയും ആത്മഹത്യ.

 ഇവര്‍ ആരാണെന്ന് എനിക്കറിയില്ല. പക്ഷെ അഭിലാഷിന്‍റെ ആത്മഹത്യാക്കുറിപ്പിന്‍റെ  പൂര്‍ണ്ണ ഭാഗം മുകളില്‍ ചേര്‍ക്കുന്നു.

ഹൃദയമിടിപ്പുള്ള ഒരു മനുഷ്യനും അത് താങ്ങാനാകില്ല. പ്രഗല്‍ഭരായ പല വ്യക്തികളുടെയും ആത്മഹത്യാ കുറിപ്പുകളിലേക്ക് ഞാന്‍ ഒന്ന്‍  എത്തി നോക്കി.

1972 ഏപ്രില്‍ 25 നു ആത്മഹത്യ ചെയ്ത GEORGE SANDERS എന്ന എഴുത്തുകാരന്‍ സംഗീതജ്ഞന്‍ ഇങ്ങനെ കുറിച്ചു

 Dear world I am leaving because I am bored, I feel I lived long enough I am leaving you with your worries in this sweet cesspool “ !

MISSIO FUJIMURA എന്ന ജപ്പാനീസ് തത്ത്വ ചിന്താ വിദ്യാര്‍ഥി മരണത്തിനു മുന്‍പെഴുതിയ കവിതയില്‍

“DESPAIR AND DEPRESSION , TOGETHER THEY GROW “ എന്നെഴുതി.

എഴുത്തുകാരി CHRISTINE CHUBBUK ന്‍റെ യും ,മുങ്ങിമരിച്ച VIRGINIA WOOLF ഭര്‍ത്താവിന് എഴുതിയ കുറിപ്പുകളും ഹൃദയഭേദകമാണ്.

SERGEI YESNIN രക്തത്തിലെഴുതി
 “GOOD BYE ! THERE IS NOTHING NEW IN DYING NOW; THOUGH LIVING IS NO NEWER “ .

എഴുത്തുകാരന്‍ ROBORT HOWARD  തന്‍റെ ആത്മഹത്യാ കുറിപ്പിലെഴുതി,  “ALL FLED, ALL ALONE SO LEFT ME ON THE PYRE ,THE FEAST IS OVER AND THE LAMP EXPIRE !”

 KODAK  EASTMAN സ്ഥാപകന്‍ GEORGE EASTMAN  എഴുതി വച്ചു  “MY WORK IS OVER , WHY WAIT ?”

KURT COBAIN , SARAH TEASDALE എന്നിവരുടെ കുറിപ്പുകളും ചരിത്രത്താളുകളിലുണ്ട് ,ഇപ്പോഴും.

 ഗ്രാമി അവാര്‍ഡ് ജേതാവ് WENDY O WILLIAM  എഴുതി ,
“I DONT BELIEVE PEOPLE SHOULD TAKE THEIR OWN LIVES WITHOUT DEEP AND THOUGHTFUL REFLECTION OVER A CONSIDERABLE PERIOD OF TIME !”

FRANKENSTEIN എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ഇങ്ങനെ എഴുതി ,
“FUTURE IS JUST OLD AGE , ILLNESS AND PAIN.I MUST HAVE PEACE, SO THIS IS THE ONLY WAY.”

ജര്‍മനിയുടെ പരാജയം ഉറപ്പായപ്പോള്‍ ഹിറ്റ്ലര്‍ ഇങ്ങനെ അവസാനിപ്പിച്ചു.
 “I MYSELF AND WIFE ,INORDER TO ESCAPE DISGRACE OF DISPOSITION OR CAPITULATION  ,CHOOSE DEATH “

 എഴുത്തുകാരന്‍ HUNTER THOMSON  എഴുതി
“NO MORE GAMES, NO MORE BOMBS, NO MORE FUN ,NO MORE SWIMMING !

I AM 67

17 YEARS PAST 50.

17 MORE THAN I WANTED , NOW BORING.

ഇങ്ങ് കൊച്ചു കേരളത്തില്‍ പ്രേഷിതന്‍ എന്ന പേരില്‍ വായിക്കുന്ന എല്ലാവരെയും സ്വീകര്‍ത്താവ്  എന്ന് വിളിച്ച്‌ അഭിലാഷ് എഴുതി വച്ച ആത്മഹത്യാക്കുറിപ്പും, കുറേ നാളത്തേക്കെങ്കിലും നമ്മെ വേദനിപ്പിക്കും.

ചെയ്യാത്ത തെറ്റിന് മുന്നില്‍, വൃത്തികെട്ട സമൂഹത്തിനു മുന്നില്‍ തോറ്റുപോയ അഭിലാഷിന്‍റെ മരണത്തിന്‍റെ സത്യാവസ്ഥ പുറത്തു വരുന്ന വരെയെങ്കിലും.

അച്ഛന്‍റെ മകന്‍ അവസാനത്തെ പരീക്ഷയും തോറ്റു. ഒരു കടലാസെടുത്തു മുകളില്‍ നിന്നും താഴേക്കൊരു വര വരച്ചാല്‍ എന്‍റെ ജീവിത രേഖയായി. എത്രയെത്ര സര്‍ട്ടിഫിക്കറ്റുകള്‍ ! ഒന്നും ഉപകരിച്ചില്ല. അച്ഛന് മഹാഭാരതത്തിലെ കര്‍ണനെ അറിയില്ലേ? എന്‍റെ ജന്മം വിചിത്രമാണ് !

ജനിച്ച സമയം അറിയാത്ത ജന്മം!

ഈ കത്തിന്‍റെ പൂര്‍ണരൂപം മുകളില്‍ ചേര്‍ക്കുന്നു.

അഭിലാഷ് എന്ന പ്രേഷിതാ .......

സമാധാനത്തോടെ പോകുക !

സ്വീകര്‍ത്താക്കളുടെ സ്ഥിതി നിന്നെക്കാളും മോശമാണ് !


അഭിപ്രായങ്ങളൊന്നുമില്ല: