ശ്രീജിത്ത് പെരുന്തച്ചന്‍
ഇന്നത്തെ മനോരമയില്‍ ഒരു ലേഖനത്തില്‍ ഇങ്ങനെ എഴുതി.
“പൊട്ടിച്ചിരിച്ചുകൊണ്ട്
ഒരാള്‍ ഒരു പുസ്തകം വായിക്കുകയാണ്.
പെട്ടന്നയാളുടെ കണ്ണുകള്‍
നിറഞ്ഞാല്‍ ആ പുസ്തകം എം.ടി. വാസുദേവന്‍നായര്‍ എഴുതിയതാണെന്ന് ഉറപ്പ്!”
കണ്ണുകള്‍ നിറഞ്ഞു തുടങ്ങി
അവസാനിക്കുന്ന ഒരു പുസ്തകത്തെപ്പറ്റി ഓര്‍ത്തത് അപ്പോഴാണ്.
ഒലീവ് പബ്ലിക്കേഷന്‍സിന്‍റെ
നന്ദിതയുടെ കവിതകള്‍
നന്ദിത
ജനനം-1969 മെയ് 21
അച്ഛന്‍ - ശ്രീധര മേനോന്‍
അമ്മ – പ്രഭാവതി
സഹോദരന്‍ - പ്രശാന്ത്
ഇംഗ്ലീഷ് അധ്യാപിക
മരണം സ്വയം വരിച്ചത് -
1999 , ജനുവരി 17
കാരണം - ദുരൂഹം
നന്ദിത മരണം വരിച്ച ശേഷമാണ്
അവള്‍ എഴുതിയ മനോഹരമായ ഇംഗ്ലീഷ്, മലയാളം ,കവിതകള്‍ അടങ്ങിയ ഡയറി കുറിപ്പുകള്‍
സുഹൃത്തുക്കള്‍ കണ്ടുപിടിക്കുന്നതും “ നന്ദിതയുടെ കവിതകള്‍ “ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നതും.
പുസ്തകത്തിന്‍റെ
പുറംചട്ടയില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു
“ ജീവിതത്തോടും
മരണത്തോടുമുള്ള ആസക്തികള്‍ക്കും
വിരക്ത്തികള്‍ക്കുമൊടുവില്‍ സ്വയം മരണം വരിച്ച നന്ദിതയെന്ന പെണ്‍കുട്ടിയുടെ
ഡയറി താളുകളില്‍ ഒളിച്ചുവച്ച കവിതകളുടെ സമാഹാരം “
ഡോ : എം. എം. ബഷീര്‍
അവതാരികയില്‍ ഇങ്ങനെ പറയുന്നു “ സ്നേഹത്തിനു വേണ്ടി ഉഴറുകയും , ലഭിക്കാതെ
വന്നപ്പോള്‍ തന്നോട് തന്നെ പ്രതികാരം വീട്ടുകയും , ഒടുവില്‍ എല്ലാ വഴികളും
അടഞ്ഞപ്പോള്‍ സ്വയം ലോകം വിട്ടു പോവുകയും
ചെയ്ത നന്ദിത ജീവിതത്തിന്‍റെ ബാക്കി
പത്രമായി അവശേഷിപ്പിച്ച കവിതകള്‍.”
ജന്മദിനത്തെ അവള്‍ ശപിക്കുന്നു
കവിതയിലൂടെ !
കൂട്ടുകാരുടെ
പൂച്ചെണ്ടുകളും, സഹോദരന്‍റെ ആശംസകളും , അമ്മയുടെ പാല്‍പായസവും അവളെ അസ്വസ്ഥയാക്കി.
അവള്‍ തേടിപ്പോയത്
അയാളുടെ തൂലികയായിരുന്നു.
പക്ഷെ.....
അപ്പോഴേക്കും അയാളുടെ തൂലികത്തുമ്പിലെ
അഗ്നി നഷ്ട്ടപ്പെട്ടിരുന്നു! പിന്നെ ജീവിച്ചിരുന്നിട്ടെന്തു കാര്യം ?
മേഘജ്യോതിസ്സിന്‍റെ
ക്ഷണികജീവിതം പോലെ കടന്നുപോയ , തൂലികാ
അഗ്രത്തില്‍ അഗ്നി വഹിച്ച അവള്‍ അവശേഷിപ്പിച്ച ഡയറി കുറിപ്പുകള്‍ ജീവിത മരണങ്ങളുടെ
അര്‍ത്ഥശൂന്യതയെ വെളിപ്പെടുത്തുന്നു എന്ന് പറഞ്ഞവസാനിപ്പിക്കുന്നു ഡോ : എം. എം.
ബഷീര്‍.
“അനന്തമായ സ്നേഹം ചുവന്ന ഹൃദയത്തില്‍ ഒളിപ്പിച്ച
കൊച്ചു മഞ്ചാടിയുടെ
നോമ്പരത്തിലേക്ക് “ എന്ന തലക്കെട്ടില്‍
സഹപ്രവര്‍ത്തകയായ അധ്യാപിക പ്രോഫസ്സര്‍ ശ്രീലത എഴുതിയ കുറിപ്പ്
ഹൃദയഭേദകമാണ് .
നന്ദിത എന്തിനാണ്
മരിച്ചതെന്ന സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്ക് ഒറ്റ വാക്കിലൊരു മറുപടിയാകുമോ ഈ ഡയറി
കുറിപ്പുകളെന്ന് ടീച്ചര്‍ ചോദിക്കുന്നു.
അയ്യപ്പപ്പണിക്കരുടെ
കവിതയോട് കൂടെ ആരംഭിക്കുന്നു നന്ദിതയുടെ
ഡയറി ക്കുറിപ്പുകള്‍.
കാമുകന്മാരും , കവികളും
നിദ്രയായി
ശ്യാമാവനാന്തരം
നിശബ്ധഗീതമായി
എന്നുള്ളലിഞ്ഞു
പുറത്തേക്കൊഴുകി
എന്‍ കണ്ണുകള്‍
വന്നില്ല നീ, കൂരിരുട്ടെത്തി
!
വന്നില്ല നീ !
പൂമരതോപ്പിലെ രാവുറങ്ങി
വന്നില്ല നീ !
“ POETRY OF INDISPENSIBILITY “ എന്ന
തലക്കെട്ടില്‍ ഡോക്ടര്‍ ആര്‍. വിശ്വനാഥനാണ് നന്ദിതയുടെ ഇംഗ്ലീഷ് കവിതകള്‍
അവതരിപ്പിക്കുന്നത് .
“When life is beset with a crisis the vexed will
feel desperatly compelled to enter the territory of artistic creation
as a means of comprehending its nature ,
one may or may not overcome the trauma , but the engagement to the art turns
out to be a discovery of realisations of ones own creative potential as it was in
the case of EMILY DICKENSON SYLVIA PLETH and many others restorting to poetic
creation was . A virtual indispensibility
to Nandhitha for survival . “
ബാലചന്ദ്രന്‍
ചുള്ളിക്കാടിന്‍റെ കവിതയിലൂടെ നന്ദിതയുടെ ഡയറി അവസാനിക്കുന്നു.
ഒരു സ്റ്റെതസ്കോപ്പിന്‍റെ
ഞരമ്പിലൂടെ
അന്ത്യചലനമാവുമെന്നെ വെടിഞ്ഞു പോകുമ്പോള്‍
നിഴലുകള്‍ നീല വിരലുകള്‍
കൊണ്ടെന്‍-
നിറഞ്ഞൊഴുകുന്ന മിഴികള്‍
മീട്ടുമ്പോള്‍
കിനാവുപോലെ ഞാന്‍ പൊളിഞ്ഞു
പോകുമ്പോള്‍
വരിക ജീവന്‍റെ
മെഴുകുതിരിയുമായി
ഒരു തലയോട്ടി നിറയെ
വീഞ്ഞുമായി
ഹരിത ചര്‍മത്തിന്‍
ഒലീവിലയുമായി വരിക നീ
ശവമുറിയില്‍ നിന്നെന്നെ
വിളിച്ചുണര്‍ത്തുവാന്‍ !
“കെട്ടുപോയ ഒറ്റതിരി “ എന്ന അനുബന്ധത്തില്‍-
സുഗതകുമാരി ഇങ്ങനെ എഴുതി .....
“ പെട്ടന്ന് കേട്ടുപോകാന്‍
മാത്രം തെളിഞ്ഞ ഒരു കാര്‍ത്തിക വിളക്ക്....
സൌമ്യ പ്രകാശവും , സുഗന്ധവും
,സൗന്ദര്യവും , തികഞ്ഞെങ്കിലും ....
രണ്ടു തുള്ളി മാത്രം എണ്ണ
പകര്‍ന്ന ഒരു ഒറ്റതിരിവിളക്ക്...
അതിനു കെടാതെ വയ്യല്ലോ
.....! “
ചിതയിലെരിയുന്ന നന്ദിതക്ക്
ഒരായിരം കണ്ണീര്‍ പൂക്കള്‍.
8 അഭിപ്രായങ്ങൾ:
Akaalathil polijhupoya Nanditha enna kavayithriyeyum,
avarude kavithakaleyum anusmariychulla Sri.Sanuvinte lekhanam, kannuneerthullikalkku maathram vaka nalkunnu..
Usha Suresh Balaje
Very touching. Very nicely written. I have asked my cousin to send me a cpy of the book. Thanks!
Nisha Marar
I remember reading some of Nanditha's poems, very touching. A tragic end to a beautiful life!
A well written blog!
JM
Sanu very nicely written in remembrance of Nanditha.
Jayarajan
Beautifully written. They say those that the God's love die young! What a sad end!
Sangeetha Sudesh Kumar
Beautiful write up!
Jessy Ashok
Sir, Nalla ezhuthu.
Jaleel
Hi, very sad indeed. Looking forward to reacding many more such articles!
Smitha & Rajeev Kalambath
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ